Site icon Malayalam News Live

കൊച്ചിയിൽ മദ്യലഹരിയിൽ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ ഓടിച്ച കാറ് ബൈക്കുമായി കൂട്ടിയിടിച്ച് അപകടം; പത്തനംതിട്ട സ്വദേശിയായ യുവാവിന് ദാരൂണാന്ത്യം

സ്വന്തം ലേഖകൻ

കൊച്ചി: കസ്റ്റംസ് ഉദ്യോ​ഗസ്ഥൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പത്തനംതിട്ട മാരാമൺ ചെട്ടിമുക്ക് പൂവണ്ണുനിൽക്കുന്നതിൽ ഏബ്രഹാം മാത്യുവിന്റെയും ബിജിയുടെയും മകൻ വിനയ് മാത്യുവാണ് (22) മരിച്ചത്. രാത്രി 2.10 യോടെ വില്ലിങ്‌ഡൻ ദ്വീപിലെ ഇന്ദിരാഗാന്ധി റോഡിലായിരുന്നു അപകടം.

കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. യുപി സ്വദേശി പങ്കജ് കുമാർ (35), അന്തരീക്ഷ് ധാകർ (23) എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇരുവരെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്‌തു. ഇരുവരും മദ്യലഹരിയിൽ ആയിരുന്നെന്നു പരിശോധനയിൽ തെളിഞ്ഞതായി ഹാർബർ എസ്ഐ സി ആർ സിങ് പറ‍‍ഞ്ഞു.

മട്ടാഞ്ചേരി ഹാൾട്ട് ഭാഗത്ത് നിന്ന് വന്ന കാർ എതിർദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വിനയ് 30 മീറ്ററോളം അകലേക്ക് തെറിച്ചു വീണു. ​ഗുരുതരമായി പരിക്കേറ്റ വിനയ് സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. വില്ലിങ്ഡൻ ദ്വീപിലെ ട്രൈഡന്റ് ഹോട്ടലിൽ ഫ്രണ്ട് ഓഫിസ് ജീവനക്കാരനായ വിനയ് മാത്യു ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം.

Exit mobile version