Site icon Malayalam News Live

ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; സ്‌കാനിംഗ് നടത്തിയ ലാബുകളിലെ സിസിടിവി പരിശോധിക്കും; കൂടുതൽ തെളിവുകള്‍ ശേഖരിക്കാൻ പൊലീസ്

ആലപ്പുഴ: വൈകല്യങ്ങളോടെ കുഞ്ഞു ജനിച്ച സംഭവത്തില്‍ തെളിവുകള്‍ ശേഖരിക്കാൻ പൊലീസ്.

സ്കാനിങ് നടന്ന ലാബുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.
ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്കാനിങ് റിപ്പോർട്ടുകളും മറ്റ് മെഡിക്കല്‍ രേഖകളും ഹാജരാക്കാൻ കുട്ടിയുടെ പിതാവിന് നിർദേശം നല്‍കി.

തിരുവനന്തപുരത്ത് നിന്ന് വിദഗ്ധ മെഡിക്കല്‍ സംഘമെത്തി കുഞ്ഞിനെ പരിശോധിച്ചിരുന്നു. കുഞ്ഞിന് വിദഗ്ധ ചികിത്സ നല്‍കുമെന്ന് സർക്കാർ നിയോഗിച്ച സമിതി കുടുംബത്തിന് ഉറപ്പുനല്‍കുകയും ചെയ്തു.
ഒന്നരമണിക്കൂറോളമാണ് ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടർ ഡോക്ടർ മീനാക്ഷിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കുട്ടിയെ പരിശോധിച്ചതും മാതാപിതാക്കളോട് സംസാരിച്ചതും. പ്രസവകാലത്ത് ലഭിച്ച സാങ്കേതിക പരിശോധന ഫലങ്ങള്‍ മുഴുവൻ സംഘം കണ്ടു.

കുഞ്ഞിന് ഏതുതരം ചികിത്സ ലഭ്യമാക്കാൻ കഴിയും എന്ന പരിശോധനയാണ് സംഘം പ്രധാനമായും നടത്തിയത്. തുടർ ചികിത്സ ആലപ്പുഴയില്‍ തന്നെ ഒരുക്കാം എന്ന ആവശ്യം സംഘം അംഗീകരിച്ചു.

Exit mobile version