Site icon Malayalam News Live

ഇന്‍സ്റ്റയില്‍ രണ്ട് ലക്ഷത്തോളം ഫോളോവേഴ്‌സ്; ബൈക്ക് റീല്‍സിലൂടെ പ്രശസ്തയായി; പ്രതിയെ പിടികൂടാന്‍ ബൈക്ക് ചേസ് നടത്തുന്നതിനെ പ്രശസ്തയായ വനിതാ എസ്‌ഐ ഉള്‍പ്പെടെ 2 പേർക്ക് കാറിടിച്ച്‌ ദാരുണാന്ത്യം

ചെന്നൈ: ചെന്നൈ നഗരത്തില്‍ മോഷണക്കേസ് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് വനിതാ പൊലീസുകാര്‍ക്ക് ദാരുണാന്ത്യം.

മാധവാരം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ (33)യും കോണ്‍സ്റ്റബിള്‍ നിത്യ (27)യുമാണ് വാഹനാപകടത്തില്‍ മരിച്ചത്. ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിന് സമീപം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം.

മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനായി ഇരുവരും ബൈക്കില്‍ ചേസ് ചെയ്യുന്നതിനെയായിരുന്നു അപകടം. അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിന് പിന്നില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടന്‍ തന്നെ ചെങ്കല്‍പെട്ട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും, ഗുരുതരമായ പരുക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ജീവന്‍ നിലനിര്‍ത്താനായില്ല.

അപകടത്തിനുശേഷം കാറോടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അന്‍പഴകനെ പൊലീസ് ഉടന്‍ അറസ്റ്റ് ചെയ്തു. അമിതവേഗത്തിലായിരുന്നു ഇടിച്ച കാര്‍. ഇവര്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പൊലീസുകാരി എന്ന തൂലികയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും ജയശ്രീ എന്ന സ്ത്രീക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്സുള്ള ജയശ്രീ, ബൈക്ക് ഓടിക്കുന്ന റീല്‍സുകളും തന്റെ വൈവിദ്ധ്യങ്ങള്‍ പങ്കുവച്ചിരുന്ന താരമായിരുന്നു. തന്റെ ധീരതയും, മനഃസാന്നിധ്യവും തെളിയിച്ചിരുന്ന ഈ ധീര പൊലീസ് ഉദ്യോഗസ്ഥയുടെ ജീവിതം അവസാനിച്ചത് അതേ ബൈക്കില്‍ തന്നെ.

ഈ പോലീസുകാരുടെ മരണം ജനങ്ങള്‍ക്കടിയില്‍ വലിയ ദുഖമായിരിക്കുകയാണ്. സമര്‍പ്പണവും സേവനപാതയിലും സാമൂഹിക പ്രതിബന്ധങ്ങളും സ്വീകരിച്ചിരുന്ന പോലീസ് ഉദ്യേഗസ്ഥയാണ് ജയശ്രീയും നിത്യയും. പോലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ വെല്ലുവിളികള്‍ക്കുള്ള ജീവിച്ചുള്ള ഉദാഹരണമായിരുന്നു ഇരുവരും. ഇവരുടെ മരണം സഹപ്രവര്‍ത്തകരെയും ഞെട്ടിച്ചിരിക്കുകയാണ്.

Exit mobile version