Site icon Malayalam News Live

ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി; ഇത്തവണ വന്‍ വിലക്കുറവ്; കിലോയ്ക്ക് 22 രൂപ

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരി വീണ്ടും കേരളത്തിലെ വിപണിയിലെത്തി.

നീണ്ട ഇടവേളയ്ക്കുശേഷമാണ് ഭാരത് അരി വീണ്ടും കേരളത്തിലെത്തിയത്. ഇത്തവണ വന്‍ വിലക്കുറവും ഉണ്ട്. 22 രൂപയാണ് വില. ഈ വര്‍ഷം ആദ്യം കിലോയ്ക്ക് 29 രൂപയ്ക്ക് വിറ്റിരുന്ന അരിയാണ് ഇപ്പോള്‍ 22 രൂപയ്ക്ക് വില്‍ക്കുന്നത്.

തൃശ്ശൂര്‍, പാലക്കാട്, ആലുവ എന്നിവിടങ്ങളിലാണ് അരി എത്തിച്ചിരിക്കുന്നത്.
മുന്‍പത്തെപ്പോലെ അഞ്ചുകിലോ, 10 കിലോ പായ്ക്കറ്റുകളായാണ് വില്‍പ്പന. പുഴുക്കലരിയാണിത്.

ഓരോ ജങ്ഷനിലും വണ്ടിയില്‍ അരിയെത്തിച്ചാണ് വില്‍ക്കുന്നത്. നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാം. സഹകരണ സ്ഥാപനമായ എന്‍.സി.സി.എഫിലൂടെയാണ് വില്‍പ്പന.

ഒപ്പം വന്‍കിട ധാന്യപ്പൊടി കമ്പനികള്‍ക്ക് ഉയര്‍ന്ന അളവില്‍ ഗോതമ്പും ലഭ്യമാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ കേരളത്തില്‍ ഗോതമ്പ് വില്‍പ്പനയ്ക്ക് എത്തിയിരുന്നില്ല.

ഇക്കുറി വന്‍കിട കമ്പനികള്‍ക്ക് ക്വട്ടേഷന്‍ നല്‍കി ഗോതമ്പ് വാങ്ങാന്‍ അവസരമുണ്ട്. ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമായ ‘വാല്യുജങ്ഷനി’ല്‍ രജിസ്റ്റര്‍ ചെയ്തു വേണം ടെന്‍ഡറില്‍ പങ്കെടുക്കാന്‍. എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് രണ്ടുവരെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ടെന്‍ഡറില്‍ പങ്കെടുക്കാം.

Exit mobile version