തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; ബീഹാർ സ്വദേശിയായ പ്രതി പിടിയിൽ

ചെന്നൈ : തമിഴ്‌നാട്ടില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി. ചെന്നൈ ഗുമ്മിഡിപൂണ്ടിയിലാണ് സംഭവം. പീഡനശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ ബിഹാര്‍ സ്വദേശി ബിപിന്‍ മഞ്ചി അറസ്റ്റില്‍. സിപ്‌കോട്ടിലെ ബിഹാര്‍ സ്വദേശികളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്. സമീപത്ത് താമസിക്കുന്ന ആളുകള്‍ തന്നെയാണ് കുട്ടിയോട് ഈ ക്രൂരത ചെയ്തത്.

ഇന്നലെ വൈകിട്ടാണ് കുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കള്‍ അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് ബിപിന്‍ മഞ്ചിക്കൊപ്പം കുട്ടി അയാളുടെ വീട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടു എന്ന് അയല്‍വാസിയായ സ്ത്രീ പറയുന്നത്. തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയിലാണ് കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. കുട്ടിയുടെ ദേഹത്ത് പരുക്കുകളുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നാലെ കുഞ്ഞ് മരിച്ചു. നാട്ടുകാര്‍ തന്നെയാണ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.