കോട്ടയം : രാമപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ അയൽവാസിയായ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി.
രാമപുരം പള്ളിയാമ്പുറം നെടുംതൊട്ടിയിൽ വീട്ടിൽ ഷാജി (56)നെ യാണ് ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് 11 വർഷവും 3 മാസവും കഠിന തടവിനും,70,500/- രൂപ പിഴ അടയ്ക്കാനും വിധിച്ചത്.
പ്രതി പിഴ അടച്ചാൽ 60,000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്, ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.
2024 മെയ് 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. രാമപുരം പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന വിൽസൺ വി പി FIR രജിസ്റ്റർ ചെയ്ത്
പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ രാമപുരം എസ് എച്ച് ഒ ഉണ്ണികൃഷ്ണൻ. തുടരന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.
പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 14 സാക്ഷികളെയും 15 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ: ജോസ് മാത്യു തയ്യിൽ ഹാജരായി.
